പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഇസ്രായേല്‍, ഫ്രാന്‍സ്, തായ്‌ലന്‍ഡ്, ഐസ്ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മുന്നറിയിപ്പ്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ആഗസ്ററ് 9 ന് സി.ഡി.സി പുറത്തുവിട്ട അറിയിപ്പില്‍ ചൂണ്ടികാണിക്കുന്നു.

ലെവല്‍ 4 എന്ന ഏറ്റവും ഉയര്‍ന്ന തോതിലാണ് ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപകമാകുന്നത്. ജൂലൈ മാസം തന്നെ ഇസ്രായേലിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സി.ഡി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആസ്ട്രിയ, ക്രൊയേഷ്യ, എല്‍സാവദോര്‍, കെനിയ, ജമൈക്ക തുടങ്ങിയ രാജ്യങ്ങളെ ലെവല്‍ 3 ലാണ് സി.ഡി.സി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫ്രാന്‍സില്‍ പ്രവേശിക്കുന്നവര്‍ക്ക് അവരുടെ ക്യൂ ആര്‍ കോഡ് കാണിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു പ്രത്യേക തരം വൈറസ് ഫ്രാന്‍സിലെ റെസ്റ്റോറന്റ് , കഫെ എന്നിവടങ്ങളില്‍ കണ്ടുവരുന്നുണ്ട്. കൂടുതല്‍ പേരെ വാക്സിനേറ്റ് ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നു. ഇതുവരെ 54 ശതമാനം പേരാണ് ഫ്രാന്‍സില്‍ പൂര്‍ണ്ണമായും വാക്സിനേറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.ഡി.സി അറിയിച്ചു.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here