അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച അമേരിക്കയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലേസ്. ഇത്തരമൊരു തീരുമാനം അമേരിക്ക സ്വീകരിച്ചതിന് ലോകം മുഴുവനും വലിയ വില നല്‍കേണ്ടി വരുമെന്നും ബെന്‍ വാലസ് വിമര്‍ശിച്ചു.

ദോഹയില്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം ഡോണള്‍ഡ് ട്രംപ് സ്വീകരിക്കുന്നത്. പിന്നീട് ബൈഡന്‍ അധികാരമേറ്റതിനു ശേഷമാണ് സൈന്യത്തെ പൂര്‍ണ്ണമായി അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുന്ന കാര്യം ഉറപ്പിച്ചത്. അതേസമയം അഫ്ഗാന്‍ സുരക്ഷ സേനയും താലിബാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here