‘കാറ്റലിക് കണ്‍വേര്‍ട്ടര്‍’ വില്‍ക്കാനായി ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മിസൗറിയില്‍ താമസിക്കുന്ന 38കാരനായ ജെയിംസ് കേര്‍ട്ട്സാണ് അമളി പറ്റി അറസ്റ്റിലായത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനായി ‘കാറ്റലിക് കണ്‍വേര്‍ട്ടറിന്റെ ഫോട്ടോ എടുത്തപ്പോള്‍ തൊട്ടു പുറകിലായി വെച്ചിരുന്ന ലഹരിമരുന്നിന്റെ കാര്യം മറന്നുപോയതാണ് വിനയായത്.

കാറ്റലിക് കണ്‍വേര്‍ട്ടര്‍ വച്ചിരുന്നതിന് പിറകിലായുള്ള മേശയില്‍ ഒരു പാക്കറ്റ് മെത്തഫെറ്റാമിനും (നിരോധിത മരുന്ന്) സിറിഞ്ചുമാണ് കിടന്നിരുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തുന്നത് വരെയും ജെയിംസ് ഇക്കാര്യം അറിഞ്ഞതേയില്ല. വിവരമറിഞ്ഞെത്തിയ പോലീസ് ജെയിംസിന്റെ വീട്ടില്‍ പരിശോധന നടത്തിയതോടെ 48 ഗ്രാം ലഹരി മരുന്നും ഒരു പിസ്റ്റലും കണ്ടെടുത്തു. സമൂഹമാദ്ധ്യമത്തില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ ലഹരിമരുന്ന് വെച്ചിട്ടില്ലെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് പരിഹസിച്ചാണ് പോലീസ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here