പി പി ചെറിയാന്‍

ഹാരിസണ്‍ കൗണ്ടി (ടെക്സസ്): പിതാവും പതിനൊന്ന് വയസ്സുള്ള മകളും യംഗ് ആന്‍ഡ് ഹിക്കി റോഡിന് സമീപം വേട്ടയ്ക്ക് എത്തിയതായിരുന്നു. പിതാവിന്റെ മാരക ശക്തിയുള്ള റൈഫിളില്‍ നിന്നും ചീറിപാഞ്ഞ വെടിയുണ്ട പതിനൊന്ന് വയസ്സുള്ള മകളുടെ ശരീരത്തില്‍ തുളച്ച് കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിന് ശേഷം പിതാവ് തന്നെയാണ് ഹാരിസണ്‍ കൗണ്ടി ഷെരീഫ് ഓഫീസില്‍ വിളിച്ച് വിവരം അറിയിച്ചത്.

നവം.27 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് കുട്ടിയെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് ഹെലികോപ്ടര്‍ സേവനം തേടിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഹെലികോപ്ടറുകളെല്ലാം ഗ്രൗണ്ട് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ പേര് ഡെയ്‌സി ഗ്രേസ് ലിന്‍ ജോര്‍ജ് എന്നാണെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. വേട്ടയാടുന്നതിനിടയില്‍ സംഭവിച്ച ഒരു അപകടമാണെന്നാണ് പോലീസ് പറയുന്നത്. ഹാരിസണ്‍ കൗണ്ടി ഷെരീഫും ടെക്സസ് പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാള്‍സ് വില്ല സ്‌കൂള്‍ വിദ്യാഭ്യാസ ജില്ലയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഡെയ്‌സി ഗ്രേസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here