പി പി ചെറിയാന്‍

ഡാളസ്: 2010 മുതല്‍ തുടര്‍ച്ചയായി ഡാളസ് കൗണ്ടി ജഡ്ജ് തിരഞ്ഞെടുപ്പില്‍ വലിയൊരു വെല്ലുവിളി പോലും നേരിടാതെ വിജയിച്ചു വന്നിരുന്ന ക്ലെ ജങ്കിന്‍സിന് അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കരുത്തനായ സ്ഥാനാര്‍ത്ഥിയെ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. 2022 മാര്‍ച്ചില്‍ പ്രൈമറി തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായി ടെക്‌സസ് സംസ്ഥാനം അറിയപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ഡാളസില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ കാലങ്ങളായി ഡെമോക്രാറ്റിക്ക് പാര്‍ട്ടി വിജയിച്ചിരുന്നു. ഡാളസ് കൗണ്ടി മേയര്‍ സ്ഥാനവും ഡെമോക്രാറ്റിക്ക് പാര്‍ട്ടി തന്നെയായിരുന്നു നേടിയിരുന്നത്.

കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവ് പോലും അവഗണിച്ച് ഡാളസ് പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് കൗണ്ടി ജഡ്ജിയെന്ന നിലയില്‍ ക്ലെ ജങ്കിന്‍സ് സ്വീകരിച്ച പല നടപടികളും ഗവര്‍ണറുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ദേശീയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇത്തവണ ടെക്‌സസ് ഗവര്‍ണര്‍ പോലും ഡാളസ് കൗണ്ടി ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുക്കുന്നതിനുള്ള അടവുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ലെ ജങ്കിന്‍സിനെതിരെ ദീര്‍ഘകാലം ഡാളസ് സ്‌കൂള്‍ട്രസ്റ്റിയായി പ്രവര്‍ത്തിച്ചിരുന്ന എല്ലാവരുടെയും ആദരവ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ള എഡ്വിന്‍ ഫ്‌ലോറസിനെയാണ്.

അതേസമയം ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രൈമറിയില്‍ ജങ്കിന്‍സിനെ നേരിടുമെന്ന് സിഡാര്‍ഹില്‍ അറ്റോര്‍ണി ബില്ലി ക്ലാര്‍ക്ക് പ്രഖ്യാപിച്ചു . കഴിഞ്ഞ കാലങ്ങളെപോലെ ഇത്തവണ ജഡ്ജി ക്ലെയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ശരിക്കും വിയര്‍ക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here