പതിനൊന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അടിച്ചു കൊന്ന് വനത്തിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ കുറ്റസമ്മതം നടത്തി പ്രതി. ഇന്‍ഡ്യാന സ്വദേശിയായ ജസ്റ്റിന്‍ മില്ലര്‍ എന്ന യുവാവാണ് കുറ്റസമ്മതം നടത്തിയത്. പ്രതിക്ക് 45 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാള്‍ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. മില്ലറിന്റെ കാമുകിയുടെ ബന്ധുവായ യുവതിയുടെ കുഞ്ഞിനെയാണ് ഇയാള്‍ ക്രൂരമമായി കൊലപ്പെടുത്തിയത്.

കാമുകിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ മില്ലര്‍ അവിടെ വെച്ച് കുഞ്ഞിനെ കാണുകയും കൊലപ്പെടുത്തുകയുമായിരുന്നു. മറ്റാരും സമീപത്തില്ലാതിരുന്നപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കണ്ടാണ് മില്ലര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞ് കരച്ചില്‍ നിര്‍ത്താനായി താന്‍ രണ്ടടി കൊടുത്തുവെന്നും എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിന് അനക്കമില്ലെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

കുഞ്ഞ് മരിച്ചെന്ന് കണ്ടതോടെ ഇയാള്‍ മറ്റാരും കാണാതെ മൃതദേഹവുമായി സ്റ്റാര്‍ക്ക് കൗണ്ടിയിലെ ഒരു വനപ്രദേശത്തേക്ക് പോവുകയും അവിടെ വനത്തിനുള്ളില്‍ കുഞ്ഞിനെ കുഴിച്ചിടുകയുമായിരുന്നു. താന്‍ അന്ന് കൂടുതലായി കഞ്ചാവ് കഴിച്ചിരുന്നുവെന്നും അതിന്റെ ലഹരിയില്‍ സംഭവിച്ചുപോയതാണെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി. ആഗസ്റ്റ് 18 നാണ് കുഞ്ഞിന്റെ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here