പി പി ചെറിയാന്‍

ബ്രൂക്ക്‌ലിന്‍: ഞായറാഴ്ച രാത്രി സ്‌മോക്ക് ഷോപ്പിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ ജനിഫര്‍ യോനാ(36)യും ഇവരുടെ വളര്‍ത്തുനായ പിറ്റ്ബുളും അജ്ഞാതന്റെ വെടിയേറ്റ്ു മരിച്ചു. ഡിസംബര്‍ 2 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കടയില്‍ കാഷ്യര്‍ക്ക് പണം നല്‍കുമ്പോള്‍ പെട്ടെന്ന് കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി ഓടിയിറങ്ങിയ തോക്കുധാരി ഉതിര്‍ത്ത വെടിയുണ്ടകള്‍ തറച്ചുകയറിയത് ഇരുവരുടേയും ദേഹത്തായിരുന്നു.

കടയിലെ മറ്റാരെയോ ലക്ഷ്യം വെച്ചായിരുന്നു അക്രമി നിറയൊഴിച്ചത്. വെടിയേറ്റു രക്തം വാര്‍ന്നൊലിച്ച ഇരുവരും കടയില്‍ നിന്നും ഓടി പുറത്തുകടന്നുവെങ്കിലും തളര്‍ന്നു വീഴുകയായിരുന്നു. പിറ്റ്ബുള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യോനയെ ഉടനെ ബ്രൂക്ക്‌ലിന്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വെടിവെച്ച ശേഷം തോക്കുധാരി കാറില്‍ കയറി രക്ഷപ്പെട്ടു.

ഫ്രാങ്ക്‌ലിന്‍ അവന്യൂവിനടുത്തായിരുന്നു സംഭവം. ഷോപ്പില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ സംഭവം വ്യക്തമായി കാണാമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യോന മൂന്ന് ചെറിയകുട്ടികള്‍ ഉള്‍പ്പെടെ നാലുപേരുടെ മാതാവായിരുന്നുവെന്ന് ബോയ്ഫ്രണ്ട് കാള്‍ബുഷ് പറഞ്ഞു. കുട്ടികള്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കാള്‍ തൊട്ടടുത്ത കടയില്‍ ഉണ്ടായിരുന്നു. ക്യൂന്‍വിലില്‍ ജനിച്ച യോന ഹെല്‍ത്ത് അറ്റന്റണ്ട് ആയിരുന്നുവെന്ന് കാള്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here