ശാരീരിക വൈകല്യമുള്ള യുവതിയെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായി ഐഡഹോയിലെ പൈറേറ്റ് എന്നയാള്‍. ഡാനിയല്‍ സെലോവിച്ച് എന്ന 43കാരന്‍ 2013ലാണ് പേരു മാറ്റി പൈറേറ്റ് എന്ന പേര് സ്വീകരിച്ചത്. 2009 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് പൈറേറ്റ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്.

അതിനു ശേഷം യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവര്‍ക്കൊപ്പം ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. പിന്നീടാണ് പ്രതി പരാതിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. സിഗരറ്റ് ഉപയോഗിച്ച് പലതവണ ശരീരം പൊള്ളിച്ചു. വായിലേക്ക് സിഗരറ്റിന്റെ ചാരം ഇടുകയും തല പുറകിലേക്ക് വലിച്ചു പിടിച്ചതിനു ശേഷം വായില്‍ കാല്‍ കടത്തി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. വൈകല്യമുള്ള സ്ത്രീക്ക് നേരെയുള്ള ശാരീരിക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിയെ ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here