പണം തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിന് നേര്‍ക്ക് തോക്കു ചൂണ്ടി യുവാവ് വെടിവെച്ചെങ്കിലും വെടിയുണ്ടയേറ്റത് സമീപത്തെ കാറിലിരുന്ന ഒന്‍പതു വയസ്സുകാരിയുടെ ശിരസ്സില്‍. ടോണി ഏള്‍സ് എന്നയാളാണ് മോഷ്ടാവിനെ വെടിവെച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചെയ്‌സ് ബാങ്ക് ഡ്രൈവേയില്‍ പണം വാങ്ങാന്‍ എത്തിയതായിരുന്നു ടോണി ഏള്‍സും ഭാര്യയും. ഇവര്‍ പണവുമായി മടങ്ങുന്ന വഴി അപരിചിതനായ അക്രമി പെട്ടന്ന് മുന്നിലെത്തി പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച കാര്യമായതിനാല്‍ ടോണിക്ക് തടയാന്‍ കഴിഞ്ഞില്ല.

പിന്നീട് പെട്ടന്ന് വാഹനത്തില്‍ നിന്നിറങ്ങി ടോണി ഓടിപ്പോയ മോഷ്ടാവിന് നേര്‍ക്ക് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ഈ സമയത്താണ് അവിടേക്കെത്തിയ കാര്‍ പെട്ടന്ന് ടോണിക്ക് മുന്‍പില്‍ ബ്രേക്ക് ചെയ്തത്. മോഷ്ടാവിന്റെ സഹായികളാവും എന്ന ധാരണയില്‍ ടോണി കാറിന് നേരെയും വെടിയുതിര്‍ത്തു. എന്നാല്‍ കാറില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങിയതോടെയാണ് സംഭവം വ്യക്തമായത്.

ബാങ്കില്‍ പണം നിക്ഷേപിക്കാനായി എത്തിയ അല്‍വാറസ് കുടുംബമായിരുന്നു കാറില്‍. ആവര്‍ത്തിച്ചുള്ള വെടിയൊച്ച കേട്ടാണ് ഇവര്‍ കാര്‍ പെട്ടന്ന് നിര്‍ത്തിയത്. എല്ലാവരോടും പെട്ടന്ന് പുറത്തേക്കിറങ്ങാനും കാറോടിച്ചയാള്‍ പറഞ്ഞു. എല്ലാവരും ഇറങ്ങിയെങ്കിലും പിന്‍സീറ്റിലുണ്ടായിരുന്ന പെണ്‍കുട്ടി ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേട്ട് ഇരുന്നതിനാല്‍ പിതാവ് പറഞ്ഞത് കേട്ടില്ല. പിന്നീട് നോക്കുമ്പോള്‍ വെടിയേറ്റ് നിലയിലാണ് കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here