പി പി ചെറിയാന്‍

ഡാളസ്: കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ പിതാവ് കൊലപ്പെടുത്തിയ കേസ്സിന്റെ വിചാരണ ആഗസ്റ്റ് 2ന് ഡാളസ് കൗണ്ടി കോര്‍ട്ടില്‍ ആരംഭിച്ചു. 2008 ജനുവരി ഒന്നിനാണ് പിതാവ് രണ്ടു മക്കളേയും കാറില്‍ വെച്ചു കൊലപ്പെടുത്തിയത്. കൊലക്കുശേഷം അപ്രത്യക്ഷമായ പിതാവിനെ 2020 ലാണ് പോലീസ് പിടികൂടിയത്. എഫ്.ബി.ഐ.യുടെ മോസ്റ്റ് വാണ്ടണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിക്കുവേണ്ടി പോലീസും എഫ്.സി.ഐ.യും 12 വര്‍ഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.

മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയുമായി പെണ്‍കുട്ടികള്‍ ചങ്ങാത്തത്തിലായതാണ് ഇവരുടെ പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. പിതാവ് തങ്ങളെ കൊല്ലുമെന്ന് കുട്ടികള്‍ ഭയപ്പെട്ടിരുന്നതായാണ് വിവരം. ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്‍ അമേരിക്കയില്‍ എത്തി ഡാളസ്സില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ദുരഭിമാനകൊല നടത്തിയത്. ഡാളസ് ലൂയിസ് വില്ല ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും(17), അമിനാ യാസ്സറും(18)


ഒരു മുസ്ലീമിനെ ഡേയ്റ്റ് ചെയ്തതിന് ഇരുവര്‍ക്കും പിതാവില്‍ നിന്നും ശാരീരിക മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നു. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇര്‍വിംഗിലുളള ഒരു ഹോട്ടിലനു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ടാക്‌സികാറില്‍ നിന്നാണ് വെടിയേറ്റ നിലയില്‍ ഇരുവരുടേയും മൃതദ്ദേഹം കണ്ടെടുത്തത്. മരിക്കുന്നതിനു മുമ്പു മകളുടെ ഫോണില്‍ നിന്നും ലഭിച്ച 911 കോളാണ് സംഭവത്തെകുറിച്ചു പുറലോകം അറിയുന്നതിനിടയായത്.

LEAVE A REPLY

Please enter your comment!
Please enter your name here