കൊളറാഡൊ: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞു നില്‍ക്കെ ഒരു നൂക്ലിയര്‍ യുദ്ധത്തിനുള്ള സാധ്യത തള്ളികളയാനാകില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ ജനസംഖ്യയില്‍ 21 മില്ല്യണ്‍ കൊല്ലപ്പെടുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡൊ, യൂണിവേവ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, റഡ്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

ഇരു രാജ്യങ്ങളും ശേഖരിച്ച് വച്ചിരിക്കുന്ന ആണവായുധങ്ങളില്‍ പകുതി (100 ന്യുക്ലിയര്‍ വാര്‍ ഹെഡ്‌സ്) യുദ്ധത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ അന്തരീക്ഷത്തെ സംരക്ഷിക്കുന്ന ഓസോണ്‍ പാളികളില്‍ പകുതി നശിക്കുമെന്നും, ഇതു ലോകത്താകമാനമുള്ള കൃഷി മോഖലയേയും, കാലാവസ്ഥയേയും താറുമാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഭരിക്കുന്ന ബി ജെ പി എം. പി ന്യുക്ലിയര്‍ ആയുധങ്ങള്‍ പാക്കിസ്ഥാനെതിരെ പ്രയോഗിക്കണമെന്ന് ആവശ്യപ്പെടുകയും, പാക്കിസ്ഥാന്‍ ഇതിന് സമാനമായി പ്രതികരിച്ചത് പ്രതികരിക്കുകയും ചെയ്തു യുദ്ധത്തിലേക്കുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ന്യൂക്ലിയര്‍ വാര്‍ ഹെഡ്‌സ് ഉപയോഗിക്കുകയാണെങ്കില്‍ ആദ്യ ആഴ്ചയില്‍ തന്നെ ശക്തമായ റേഡിയേഷനിലും, കഠിനമായ പൊള്ളലേറ്റുമായിരിക്കും ലക്ഷകണക്കിന് ജനങ്ങള്‍ മരിക്കുകയെന്നും റ്‌പ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തിന്റെ അനന്തരഫലമായി ഉപഭൂഖണ്ഡത്തില്‍ ക്ഷാമവും കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുമെന്നും, ഇതിന്റെ ഫലമായി മരിക്കുന്നവരുടെ സംഖ്യ കണക്കാക്കുക അസാധ്യമായിരിക്കുമെന്ന് ‘ഇന്റര്‍ നാഷണല്‍ ഫിസിഷ്യന്‍സ് ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍’ എന്ന ആഗോള ഫിസിഷ്യന്‍ ഫെഡറേഷന്‍ നടത്തിയ പഠനത്തിലും ചൂണ്ടി കാണിച്ചിട്ടുണ്ട്.

2015 ല്‍ പ്രസിദ്ധീകരിച്ച അറ്റോമിക് സയന്റിസ്റ്റ് ബുള്ളറ്റിനിന്ന് പാക്കിസ്ഥാന്റെ കൈവശം 110 മുതല്‍ 130 വറേയും, ഇന്ത്യയുടെ കൈവശം 110 മുതല്‍ 120 വരേയും ന്യൂക്ലിര്‍ വാര്‍ ഹെഡ്‌സ് ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ 66 % വാര്‍ ഹെഡ്‌സ്, 86 ബല്ലസ്റ്റിക്ക് മിസൈലില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും, ഇന്ത്യയിലെ പ്രധാന മെട്രോ പോലിറ്റന്‍ സിറ്റികളായ ന്യൂ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളെയാണ് ലക്ഷ്യമാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.

ഇന്ത്യയുടെ 53 % ന്യൂക്ലിയര്‍ വാര്‍ ഹെഡ്‌സ് (106) പ്രഥ്വി, അഗ്നി ബല്ലിസ്റ്റിക്ക് മിസ്സൈലുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. സാഗരിക സബ് മറൈനില്‍ ഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടു വാര്‍ഹെഡ്‌സിന് പുറമെയാണിത്.

ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത് ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി, പാക്കിസ്ഥാന്‍ ആര്‍മി ആംഡ് കോര്‍പ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നീ കേന്ദ്രളെയാണ്. ഇന്ത്യയുടെ ബെല്ലിസ്റ്റിക്ക് മിസൈലുകള്‍ക്ക് 700 മുതല്‍ 2000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാന്‍ കഴിവുള്ളവയാണ്. ഇന്ത്യന്‍ എയര്‍ക്രാഫ്റ്റിന് 45 % ന്യൂക്ലിയര്‍ വാര്‍ ഹെഡ്‌സുമായി പറന്നുയരാന്‍ കഴിയും.

ഇത്തരം സാധ്യതകള്‍ ഇരുരാജ്യങ്ങളിും നിലവിലുള്ളതിനാല്‍ ‘ന്യൂക്ലിയര്‍ വാര്‍’ എന്ന സാഹസത്തിന് മുതിരുകയില്ല എന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ വിശ്വസിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണങ്ങളെ നിരുല്‍സാഹപ്പെരുത്തുന്നതിന് പകരം അതിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് ആറു സ്വീകരിച്ചാലും നവശിഖാന്തം എതിര്‍ക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

neuclear

LEAVE A REPLY

Please enter your comment!
Please enter your name here