മിസോറി: നവംബര്‍ 27-നു ഞായറാഴ്ച പുലര്‍ച്ചെ മിസോറി ഹൈവെയിലുണ്ടായ വാഹനാപകടത്തില്‍ പ്ലാനോ ടെക്‌സസില്‍ നിന്നുള്ള സുഷമ സെറ്റിപ്പള്ളി (32), മകന്‍ മഹീന്ദ്ര (2), അപകടമുണ്ടാക്കിയ  കാര്‍ ഡ്രൈവര്‍ റോബര്‍ട്ട് ബാറ്റ്‌സണ്‍ എന്നിവര്‍ കൊല്ലപ്പെട്ടു.

മിസോറി ഇന്റര്‍ സ്റ്റേറ്റ് 44-ല്‍ സിയന്ന വാനില്‍ യാത്ര ചെയ്തിരുന്ന ഏഴു പേര്‍ അടങ്ങുന്ന ഇന്ത്യന്‍ വംശജരാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ കാറോടിച്ചു വന്ന റോബര്‍ട്ട് സിയന്ന വാനിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ റോഡില്‍ നിന്നും തെന്നി മാറിയിരുന്നു.

വാഹനം ഓടിച്ചിരുന്ന സുഷമയും കുഞ്ഞും കാര്‍ ഡ്രൈവറും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സിയന്ന വാനില്‍ ഉണ്ടായിരുന്ന രത്‌നകുമാര്‍ സെറ്റിപ്പള്ളി (39), നാലു വയസ്സുള്ള മകള്‍ കീര്‍ത്തന എന്നിവരെ ഗുരുതര പരിക്കുകളോടെ സെന്റ് ലൂയീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചിന്മയ ഇല്ലപള്ളി (23) അറ്റ്‌ലാന്റ, വൈഷ്‌നലി യേര്‍ത്തി (22) ഹൂസ്റ്റന്‍, ടാഗോര്‍ ഇല്ലപ്പള്ളി (21) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

മിഷിഗണ്‍ ഗ്രൗണ്ട് റാപിഡ്‌സില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷങ്ങളില്‍ പങ്കെടുത്ത് ടെക്‌സസ് പ്ലാനോയിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.  വാനില്‍ ഉണ്ടായിരുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നു പോലീസ് അറിയിച്ചു. 

Settipalli family

LEAVE A REPLY

Please enter your comment!
Please enter your name here