ഇല്ലിനോയ്ഡ്: സെന്റ് ചാള്‍സിലെ ഒരു വീട്ടില്‍ ഉണ്ടായ കുടുംബ കലഹത്തെ തുടര്‍ന്ന് പിതാവ് ഇരട്ട പെണ്‍ കുട്ടികളെയും, ഭാര്യയേയും  വെടിവെച്ച് സ്വയം ആത്മഹത്യ ചെയ്തു. പതിനാറ് വയസ്സുള്ള ബ്രിച്ചിണി, ടിഫിനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് വെയിയേറ്റ് ഹോസ്പറ്റലില്‍ കഴിയുന്നു.

നാല്പത്തിയെട്ടു വയസ്സുള്ള റാണ്ടല്‍ കോഫ് ലാന്റും ഭാര്യ അന്‍ഞ്ചും കോഫ് ലാന്റും വേവ്വേറെ വീടുകളിലായിരുന്നു താമസം. സംഭവം നടന്നതു മാര്‍ച്ച് 10 വെള്ളി വൈകിട്ടാണ്. നാല് പേര്‍ മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

മാര്‍ച്ച് 9 ന് കുടുംബ കലഹം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ശാരീരിക അതിക്രമങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ ആരേയും അറസ്റ്റു ചെയ്തിരുന്നില്ല. ചാള്‍സ്ടണ്‍ പൊലീസ് പറഞ്ഞു. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വീട്ടില്‍ എത്തിയ പൊലീസ് ഇരട്ടക്കുട്ടികളും പിതാവും മരിച്ചു കിടക്കുന്നതായും ഭാര്യക്ക് വെടിയേറ്റതായും കണ്ടെത്തി. 17-ാം മത് ജന്മദിനം മാര്‍ച്ച് 13 ന് ആഘോഷിക്കാനിരിക്കെയായിരുന്നു ഇരുവരും പിതാവിനാല്‍ കൊല്ലപ്പെട്ടത്. സെന്റ് ചാള്‍സ് ഈസ്റ്റ് ഹൈസ്‌കൂള്‍ ജൂനിയേഴ്‌സായിരുന്നു ഇരുവരും.

twin,dad father house

LEAVE A REPLY

Please enter your comment!
Please enter your name here