വാഷിങ്ടൺ: ഹോങ്കോങ്ങിെൻറ സ്വാതന്ത്ര്യം ഇല്ലാതാകുന്ന ദേശീയ സുരക്ഷാ നിയമം പാസാക്കാനുള്ള ചൈനയുടെ നീക്കവമായി ബന്ധപ്പെട്ട് ചൈനീസ് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിസ വിലക്കേർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഹോങ്കോങ് സുരക്ഷാ നിയമം കൊണ്ടുവരുന്നതിൽ ഉത്തരവാദിത്തമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കാണ് ഉപരോധം ഏർപ്പെടുത്തുകയെന്നാണ് റിപ്പോർട്ട്.

ഹോങ്കോങ് ജനതയുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. ഇതിന് ഉത്തരവാദികളായ എല്ലാവർക്കും അമേരിക്ക വിലക്കേർപ്പെടുത്തും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാരായിട്ടുള്ള നിലവിലുള്ളവര്‍ക്കും മുന്നേ ചുമതലയുള്ളവര്‍ക്കും വിസ നിയന്ത്രണം ബാധകമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. പ്രസിഡൻറ് ട്രംപിെൻറ നിർദേശത്തെ തുടർന്നാണ് നടപടി.

അടുത്തയാഴ്ച ചേരുന്ന ചൈനീസ് പാർലമെൻറ് സമ്മേളനത്തിൽ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം പ്രാബല്യത്തിലാക്കുമെന്നാണ് സൂചന. അതേസമയം, അമേരിക്കയുടെ നടപടി തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്. ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നതിനിടെയാണ് ചൈനക്കെതിരായ നടപടികൾ ശക്തമാക്കുന്നത്. കൊവിഡ് വ്യാപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കയിൽ ചൈനക്കെതിരായ വികാരം ശക്തമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here