വാഷിങ്ടൺ: കോവിഡ് മഹാമാരി അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാമ്പത്തികമായും ആരോഗ്യപരമായും ബാധിച്ചതായി സർവേ. ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് ആണ് സർവേ നടത്തിയത്. അഞ്ചിൽ രണ്ട് ഇന്ത്യക്കാരും ദീർഘകാല സാമ്പത്തിക പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി സമ്മതിച്ചു.

ഇന്ത്യൻ വംശജരിൽ 30 ശതമാനത്തിനും ശമ്പളത്തിലും കുറവുണ്ടായി. സർവേയിൽ പങ്കെടുത്ത ആറുപേരിൽ ഒരാൾക്ക് കോവിഡ് ബാധിക്കുകയോ കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടാകുകയോ ചെയ്തിട്ടുണ്ട്.

കുറച്ച് ഇന്ത്യൻ വംശജർക്ക് മാത്രമേ താമസ- കുടിയേറ്റ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുള്ളൂ. കുടുംബബന്ധങ്ങളിൽ ഗുണകരമായ മാറ്റമുണ്ടാകാൻ കോവിഡ് ഉപകാരപ്പെട്ടതായി ബഹുഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കവും നിരാശയും വർധിച്ചതായി നാലിലൊന്നുപേർ സമ്മതിച്ചു. അമേരിക്കയിലെ ഭൂരിഭാഗം ഇന്ത്യൻ വംശജരും ജീവിതശൈലി മാറ്റിയതായും ഫൗണ്ടേഷൻ വ്യക്തമാക്കി.

12 കോവിഡ്: ബ്രിട്ടനിൽ മരിച്ചത് 763 ഇന്ത്യൻ വംശജർലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത് 763 ഇന്ത്യൻ വംശജർ. ബ്രിട്ടനിലെ കോവിഡ് മരണങ്ങളിൽ മൂന്ന് ശതമാനം ഇന്ത്യക്കാരാണെന്ന് നാഷനൽ ഹെൽത്ത് സർവിസിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യക്കാർ അടക്കം വംശീയ ന്യൂനപക്ഷങ്ങളിൽ രോഗം ഇപ്പോഴും വ്യാപിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്.

അതിനിടെ, കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താനും തീരുമാനിച്ചു. ഇന്ത്യക്കാർ വളരെ കൂടുതലുള്ള ലെസ്റ്ററിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങളും രോഗികളും കുറഞ്ഞതിനെ തുടർന്ന് ജൂലൈ നാലിന് ലോക്ഡൗണിൽ ഇളവ് വരുത്തുകയും ബാറുകളും റസ്റ്റാറൻറുകളും തിയറ്ററുകളും പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ചില പ്രദേശങ്ങളിൽ വീണ്ടും രോഗികൾ വർധിച്ചത്. കോവിഡ് മഹാമാരി ബ്രിട്ടനിലെ കറുത്ത വർഗക്കാർ, ഏഷ്യൻ വംശജർ, മറ്റ് വംശീയ ന്യൂനപക്ഷങ്ങൾ എന്നിവയെ കൂടുതലായി ബാധിക്കാനുള്ള കാരണവും പഠന വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വംശീയ ന്യൂനപക്ഷങ്ങളെ കോവിഡ് കൂടുതലായി ബാധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബ്ലാക്ക്, ഏഷ്യൻ ആൻഡ് മൈനോറിറ്റി എത്നിക് (ബി.എ.എം.ഇ) ഗ്രൂപ്പുകളും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here