യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനമായത്. 197 നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.

സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരെ കുറ്റം ചുമത്താം. 100 അംഗ സെനറ്റില്‍ 50 ഡെമൊക്രാറ്റ് അംഗങ്ങള്‍ക്ക് പുറമെ 17 റിപ്പബ്ലിക് പാര്‍ട്ടി അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ ഇത് സാദ്ധ്യമാകൂ. ട്രംപിനെ പുറത്താക്കാന്‍ 25ാം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിന് പിന്നാലെയാണ് ജനപ്രതിസഭയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്നാരോപിച്ച് കലാപത്തിന് പ്രേരിപ്പിക്കുക എന്ന പ്രമേയത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here