വാഷിംഗ്ടൺ ഡി. സി : കോവിഡ് 19 മഹാമാരിയിൽ അമേരിക്കയിൽ ജീവൻ നഷ്ടപ്പട്ടവരുടെ എണ്ണം 700,000 കവിഞ്ഞു. ബോസ്റ്റണിലെ ജനസംഖ്യയെക്കാൾ കൂടുതൽ പേർ കോവിഡ് മഹാമാരിയിൽ മരിക്കാനിടയായതിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി ഒക്ടോബർ 2 ശനിയാഴ്ച പുറത്തിറക്കിയ ബൈഡന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് ദുഃഖം തളംകെട്ടി നിൽക്കുന്ന ഈ സമയത്ത് നാം കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഇവരുടെ കുടുംബാഗങ്ങളോട് അനുശോചനം അറിയിക്കുന്നതോടൊപ്പം എല്ലാവരും അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ബൈഡൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

ഈ സമ്മറിൽ പാൻഡമിക്കിന്റെ ചരിത്രത്തിൽ മറ്റൊരു കറുത്ത അധ്യായം കൂടി ചേർത്തിരിക്കുകയാണ്. മില്യൺ കണക്കിൽ അമേരിക്കക്കാരാണ് വാക്സിൻ സ്വീകരിക്കാൻ തയാറാകാതിരുന്നത്. ഇതു മാരകമായ സൽറ്റാ വേരിയന്റിന്റെ വ്യാപനം വർദ്ധിക്കുന്നതിനും മൂന്നര മാസത്തിനുള്ളിൽ 600,000- ൽ നിന്നും 700,000 – ന് അപ്പുറത്തേക്ക് മരണസംഖ്യ വർദ്ധിക്കുന്നതിനും ഇടയാക്കിയതായി ബൈഡൻ പറഞ്ഞു.

ഇത്രയും മരണം സംഭവിച്ചത് നമ്മെ ഓർമ്മപ്പെടുത്തുന്നത് വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്. വാക്സിൻ സുരക്ഷിതവും സൗജന്യവുമാണ് എല്ലാവരും വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബൈഡൻ അഭ്യർത്ഥിച്ചു. ഈ വർഷം ജൂണിനു ശേഷം ഏറ്റവും കൂടുതൽ മരണം നടന്നതു ഫ്ളോറിഡയിലാണ് (17000 ) , പിന്നെ ടെക്സ്സസിൽ (13000).

 

LEAVE A REPLY

Please enter your comment!
Please enter your name here