മസ്‌കിറ്റ് (ഡാളസ്) : ഡാളസ് കൗണ്ടിയിൽ മാ=സ്‌കിറ്റ് സിറ്റിയില്‍ ഗലോവയില്‍ ബ്യുട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന മലയാളി സാജന്‍ മാത്യുസ് (സജി) (56), ബുധനാഴ്ച ഉച്ചക്ക് അക്രമിയുടെ വെടിയേറ്റ് മരിച്ചു . ഒരു മണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടയിലാണ് കൗണ്ടറിലുണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിച്ചത് . വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഉടനെ സജിയെ അടുത്തുള്ള ആശുപത്രീയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യുസ് 2005 ല്‍ കുവൈറ്റില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത് . ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ് . ഡാളസ് പ്രിസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്‌സ് മിനി സജിയാണ് ഭാര്യ , രണ്ടു മക്കളുണ്ട് . മസ്‌കിറ്റില്‍ ഈയ്യിടെയാണ് മലയാളികള്‍ പാര്‍ട്ട്ണര്‍മാരായി സാജന്‍ ബ്യുട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് . സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന സംഘത്തിന്റെ സജീവ അംഗമായിരുന്നു .
രാത്രി വൈകിട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല . സാജന്റെ മരണം ഡാളസ്സിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ് . സംഭവം അറിഞ്ഞത് മുതല്‍ സാജന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിരവധി മലയാളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.