ജയ്പൂർ: പഞ്ചാബിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മന്ത്രിസഭാ പുനസംഘടനയ്ക്ക് വഴിയൊരുക്കുന്നു. ശനിയാഴ്ച രാത്രി ഗലോട്ട് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ച് ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുതിയ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

പുതിയ 15 മന്ത്രിമാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മൂന്ന് സിറ്റിംഗ് മന്ത്രിമാർക്ക് ക്യാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പട്ടികജാതി വിഭാഗത്തിൽ പെടുന്ന മന്ത്രിമാർക്കാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഹേമറാം ചൗധരി, മഹേന്ദ്രജിത് സിംഗ് മാളവ്യ, രാംലാൽ ജാട്ട്, മഹേഷ് ജോഷി, വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ, മംമ്ത ഭൂപേഷ് ബർവ, ഭജൻലാൽ ജാതവ്, ടിക്കാറാം ജൂലി, ഗോവിന്ദ് രാം മേഘ്വാൾ, ശകുന്തള റാവത്ത് എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞത്. ജാഹിദ, ബ്രിജേന്ദ്ര സിംഗ് ഓല, രാജേന്ദ്ര ദുർഹ, മുരളീലാൽ മീണ എന്നിവരാണ് ഞായറാഴ്ച പുതിയ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

 ചരിത്രത്തിൽ ഇതാദ്യമായാണ് നാല് ദളിത് മന്ത്രിമാർ ക്യാബിനെറ്റിൽ ഇടംപിടിക്കുന്നത്. മമത ഭൂപേഷ്, ഭജൻലാൽ ജാതവ്, ടിക്കാറാം ജൂലി, ഗോവിന്ദ് മെഘ്വാൾ എന്നിവരാണ് ക്യാബിനറ്റിൽ ഇത്തരത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു മുസ്ലീം മുഖമുൾപ്പെടെ മൂന്ന് സ്ത്രീകളെ അതിന് പുറമെ പട്ടികവർഗ സമുദായങ്ങളിൽ നിന്നുള്ള മൂന്ന് അംഗങ്ങളും മന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മന്ത്രിമാരുടെ രാജിക്കത്ത് സമർപ്പിക്കാൻ മുഖ്യമന്ത്രി ഗെലോട്ട് ശനിയാഴ്ച രാജ്ഭവനിൽ ഗവർണർ കൽരാജ് മിശ്രയെ കണ്ടിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജയ്പൂരിലെ ഔദ്യോഗിക വസതിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന രാജസ്ഥാൻ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനമുണ്ടായത്.

പുതിയമന്ത്രിസഭയിൽ സച്ചിൻ പൈലറ്റ് പക്ഷക്കാരായ അഞ്ച് പേരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ, ഹേംറാം ചൗധരി എന്നിവർ മന്ത്രിസഭയിലും മുരാരി ലാൽ മീണയും ബ്രിജേന്ദ്ര സിംഗ് എല്ലാ സഹമന്ത്രിമാരുമാണ് സച്ചിൻ പക്ഷത്തെ പ്രതിനിധീകരിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here