ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. ജീവനക്കാരുടെ ഡിഎ വീണ്ടും വർധിപ്പിച്ചു. ബിഹാറിലെ നിതീഷ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും 31 ൽ നിന്ന് 34 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഈ വർദ്ധിപ്പിച്ച അലവൻസിന്റെ പ്രയോജനം 2022 ജനുവരി 1 മുതൽ ജീവനക്കാർക്ക് ലഭ്യമാകും. ധനവകുപ്പിന്റെ ഈ നിർദേശം മന്ത്രിസഭ അംഗീകരിക്കുകയും ഇതോടെ സംസ്ഥാനത്തെ ജീവനക്കാരുടെ ഡിഎ കേന്ദ്ര ജീവനക്കാരുടെ ഡിഎയ്ക്ക് തുല്യമാകുകയും ചെയ്തു.
മന്ത്രിസഭായോഗത്തിൽ ധനമന്ത്രാലയം ഇക്കാര്യം അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. സർക്കാരിന്റെ ഈ തീരുമാനം സംസ്ഥാന സർക്കാരിന് പ്രതിവർഷം 1133 കോടി രൂപയുടെ അധിക ബാധ്യത വരുത്തും. ഇതോടൊപ്പം ബിഹാർ കണ്ടിജൻസി ഫണ്ടിന്റെ പരിധി മാർച്ച് 30 വരെ 350 കോടിയിൽ നിന്ന് 9500 കോടിയായി താൽക്കാലികമായി ഉയർത്തിയിട്ടുണ്ട്. കൂടാതെ ധാന്യ സംഭരണ പ്രവർത്തനങ്ങളിൽ ഗ്രാന്റ് തുക വർധിച്ചാൽ അത് വീണ്ടും മന്ത്രിസഭയ്ക്ക് അയക്കാതെ അത് അംഗീകരിക്കാൻ വകുപ്പിന് അവകാശമുണ്ട്. ഇത്തരം പല സുപ്രധാന തീരുമാനങ്ങളും മന്ത്രിസഭയിൽ കൈക്കൊണ്ടിട്ടുണ്ട്.