തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ വടക്ക് പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദ്ദം രൂപം കൊണ്ടു. അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാകാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴയ്‌ക്കുളള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ വർഷമുണ്ടാകുന്ന മൂന്നാമത് ന്യൂനമർദ്ദമാണിത്. ഇത് ശക്തിപ്പെട്ട് ചുഴലിക്കൊടുങ്കാറ്റായാൽ അസാനി എന്ന പേരാകും നൽകുക. ശ്രീലങ്കയാണ് ഈ പേര് നിർദ്ദേശിച്ചത്. മേയ് 13നകം ഇത് കരതൊടും. കേരളത്തിനൊപ്പം തെക്കൻ തമിഴ്‌നാട്ടിലും ഇടിമിന്നലോട് കൂടിയ വ്യാപക മഴ അടുത്ത അഞ്ച് ദിവസങ്ങളിൽ ഉണ്ടാകും. ചുഴലികൊടുങ്കാറ്റിന് നേരിയ മാറ്റമുണ്ടായാൽ പശ്ചിമ ബംഗാളിലേക്കോ ബംഗ്ളാദേശ് തീരത്തേക്കോ ആകും കരതൊടുക.എന്നാൽ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് തടസമില്ല.