ന്യൂഡല്‍ഹി: ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികള്‍.

അഞ്ച് മില്യണ്‍ പാകിസ്താന്‍ രൂപ (19.5 ലക്ഷം)യാണ് കൊലപ്പെടുത്തുന്നവര്‍ക്ക് ഇസ്ലാമിക ഭീകരര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മതനിന്ദ നടത്തിയെന്ന് ആരോപിച്ച്‌ നൂപുര്‍ ശര്‍മ്മയ്‌ക്ക് രാജ്യത്തുള്ള ഇസ്ലാമിക ഭീകരരുടെ ഭീഷണി തുടരുകയാണ്.

പാകിസ്താനിലെ മാദ്ധ്യമത്തിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് കൊലപ്പെടുത്തുന്നവര്‍ക്ക് പണം നല്‍കുമെന്ന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. മത നിന്ദ നടത്തിയ നൂപുറിന്റെ തലയറുക്കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ പാകിസ്താന്‍ രൂപ സമ്മാനം എന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ നൂപുറിന്റെ തലയറുക്കാന്‍ ആഹ്വാനം ചെയ്ത് നിരവധി പേര്‍ രംഗത്ത് എത്തി. തങ്ങള്‍ അതിര്‍ത്തിയ്‌ക്കിപ്പുറം ആണെന്നും, അതിനാല്‍ ഇതിന് സാദ്ധ്യമല്ലെന്നും ട്വീറ്റിന് താഴെ കമന്റുകള്‍ ഉണ്ട്.

അതേസമയം രാജ്യത്തിനകത്തു നിന്നുള്ള ഭീഷണിയും തുടരുകയാണ്. ഇസ്ലാമിക മതതീവ്രവാദികള്‍ നല്‍കിയ പരാതിയില്‍ ഇന്നലെ നൂപുറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.

കഴിഞ്ഞ ദിവസം നൂപുര്‍ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് നബി ആറ് വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത കാര്യം പരാമര്‍ശിച്ചിരുന്നു. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. നൂപുര്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച്‌ മതതീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here