അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. സെന്റ് മേരീസ് എപ്പിസ്‌കോപ്പല്‍ സ്‌കൂളില്‍ അധ്യാപികയായ എലിസ ഫ്‌ളെച്ചര്‍ എന്ന 34കാരിയെയാണ് കഴിഞ്ഞ ദിവസം അക്രമി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. യുവതിയെ കാണാതായെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിരവധി കുറ്റകൃത്യങ്ങളില്‍ പിടിയിലായിട്ടുള്ള സ്ഥിരം കുറ്റവാളി ക്ലിയോത്ത അബ്‌സറ്റണ്‍ എന്ന 38കാരില്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ എന്തിനാണ് ഫ്‌ളെച്ചറെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. മോഷ്ടിച്ചുകൊണ്ടുവന്ന കാറിലാണ് അക്രമി യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പതിവുപോലെ ഓടാന്‍ പോയതായിരുന്നു ഫ്‌ളച്ചര്‍. ഇതിനിടെയാണ് വഴിയില്‍ വെച്ച് അക്രമിയുടെ പിടിയിലകപ്പെടുന്നത്. ടെനസിയിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഫ്‌ളെച്ചര്‍. ഭര്‍ത്താവും രണ്ട ചെറിയ കുട്ടികളുമാണ് യുവതിക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here