ഗര്‍ഭിണിയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. 29 വയസുള്ള ടെയ്‌ലര്‍ റെനേ പാര്‍ക്കര്‍ എന്ന യുവതിയാണ് റെയ്ഗന്‍ മിഷേല്‍ സിമ്മണ്‍സ് ഹാന്‍കോക്ക് എന്ന 21 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഗര്‍ഭസ്ഥ ശിശുവിനെ സ്വന്തമാക്കുന്നതിനായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. 2020 ഒക്ടോബര്‍ 9നു സിമ്മണ്‍സ് ഹാന്‍കോക്കിന്റെ വീട്ടില്‍ കയറി അവരുടെ തലയോട്ടി ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ശേഷം നൂറിലധികം തവണ കത്തിക്ക് കുത്തിയാണ് കൊലപ്പെടുത്തിയത്.

അതിനു ശേഷം ശസ്ത്രക്രിയയ്ക്കു ഉപയോഗിക്കുന്ന കത്തി കൊണ്ടു വയറു കീറി കുട്ടിയെ പുറത്തെടുത്തു. കുട്ടിയേയും കൊണ്ട് ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. പക്ഷെ നവജാത ശിശു പിന്നീട് മരണപ്പെട്ടു. മാസങ്ങളോളം താന്‍ ഗര്‍ഭിണിയാണെന്നു നടിച്ചു നടന്ന പാര്‍ക്കര്‍ സ്വന്തം കുട്ടിയായി മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാണ് ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥ ശിശുവിനെ കൈവശപ്പെടുത്തിയത്.

ടെക്‌സസിലെ ബോവി കൗണ്ടി കോടതിയില്‍ ആറു പുരുഷന്മാരും ആറു സ്ത്രീകളും ഉള്‍പ്പെട്ട ജൂറിയാണ് രണ്ടു മണിക്കൂറോളം ചര്‍ച്ച ചെയ്ത ശേഷം ടെയ്‌ലര്‍ റെനേ പാര്‍ക്കറിന് വധശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here