പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകള്‍ ടിഫാനിയുടെയും യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കൊച്ചുമകള്‍ (ഹണ്ടര്‍ ബൈഡന്റെ മകള്‍) നൊവാമിയുടെയും വിവാഹം നടന്നത് ഒരേ ദിവസം. നവമ്പര്‍ 12 ശനിയാഴ്ച ഫ്‌ലോറിഡായിലും വാഷിങ്ടണിലുമായാണ് ഇരു വിവാഹങ്ങളും നടന്നത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലോറിഡയിലെ പാം ബീച്ചിലെ മാര്‍ എ ലാഗോയിലായിരുന്നു മകള്‍ ടിഫാനിയുടെ വിവാഹ ചടങ്ങുകള്‍.

ട്രംപിന്റെ നാലാമത്തെ കുട്ടിയാണ് ടിഫാനി. വ്യവസായി മൈക്കല്‍ ബൗലോസാണ് വരന്‍ മരിയ മാപ്‌ള്‌സ് ആണ് അമ്മ. 2018 ലാണ് ടിഫാനി ബൗലോസുമായി പ്രണയത്തിലായത്. യുഎസ് കോണ്‍ഗ്രസുകാരി അന്ന പോളിന ലൂണ ദമ്പതികള്‍ക്ക് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. സഹോദരി ഇവാങ്കയും ഭര്‍ത്താവ് ജാരെഡ് കുഷ്‌നറും മക്കളും ട്രംപിന്റെ ഭാര്യ മെലാനിയയും മകന്‍ എറിക്കും ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇവാങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കൊച്ചുമകള്‍ (ഹണ്ടര്‍ ബൈഡന്റെ മകള്‍) നൊവാമിയുടെ വിവാഹം ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലാണ് നടന്നത്. വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ 19ാമത് വിവാഹമായിരുന്നു ഇത്. എന്നാല്‍ ഒരു പ്രസിഡന്റിന്റെ പേരക്കുട്ടിയുടെ വിവാഹം വൈറ്റ് ഹൗസില്‍ നടക്കുന്നത് ആദ്യമായാണ്. ഇതുവരെ നടന്ന 18 വിവാഹവും പ്രസിഡന്റിന്റെ മക്കളുടെതായിരുന്നു.

നീല്‍ (25) ആണ് ജോ ബൈഡന്റെ കൊച്ചു മകള്‍ നൊവാമിയുടെ (28) വരന്‍. പെനിസില്‍വാനിയ ലോ സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് നീല്‍. നൊവാമി അഭിഭാഷകയാണ്. നാല് വര്‍ഷമായി ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നു. വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ 2013 ല്‍ ആദ്യമായി നടന്ന വിവാഹം വൈറ്റ് ഹൗസ് പോട്ടോഗ്രാഫര്‍ പെറ്റ് സൗസായുടേതായിരുന്നു. പാറ്റ് ലീസായിരുന്നു വധു.

LEAVE A REPLY

Please enter your comment!
Please enter your name here