പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പീഡിയാട്രീഷ്യന്‍ ഉള്‍പ്പെടെ രണ്ടുപേരെ നാലുദിവസത്തിനുള്ളില്‍ കൊലപ്പെടുത്തിയ പ്രതി 35 കാരനായ റോളണ്ട് ക്രോസിംഗ്ടണനെ പിടികൂടിയതായി ഡിസംബര്‍ 26 തിങ്കളാഴ്ച പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍ക്കസ് ഗാര്‍വി പാര്‍ക്കിലെ ഡോ.ബ്രൂസ് മൗറിസ് ഹെന്‍ട്രിയെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മോഷ്ടിച്ച 2021 നീല മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഓടിക്കുന്നതിനിടയിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. ചുരുങ്ങിയത് 11 കേസ്സുകളിലെങ്കിലും പ്രതിയായ ഇയാള്‍ 51 വയസ്സുള്ള ഒരാളെ ഈ മാസമാദ്യം ഈസ്റ്റ് വില്ലേജില്‍ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയും, രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.

ഡോക്ടര്‍ കൊല്ലപ്പെട്ട പാര്‍ക്കില്‍ നിന്നും വീഡിയോ ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ബ്രോണ്‍സ് 166സ്ട്രീറ്റില്‍ ജെറോം അവന്യൂവിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ രണ്ടു കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. മാന്‍ഹാട്ടന്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു പ്രതിയെ അറസ്റ്റു ചെയ്തതോടെ, കത്തി ഉപയോഗിച്ചു നടത്തിയ നിരവധി കേസ്സുകള്‍ക്ക് തെളിവ് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here