മുംബൈ: വിസ്താര വിമാനത്തില്‍ യുവതി വസ്ത്രമഴിച്ച് അര്‍ധനഗ്‌നയായി ഏറെ നേരം യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി. ക്രൂം അംഗം പൊലീസിന് നല്‍കിയ പരാതിയിലാണ് ഇറ്റാലിയന്‍ വനിത മണിക്കൂറുകളോളം വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയതായി വിവരിച്ചത്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ട് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് എക്കോണമി ടിക്കറ്റെടുത്ത യുവതി ഇരിക്കുന്നത് ബിസിനസ് ക്ലാസിലാണെന്ന് സ്റ്റാഫ് കണ്ടത്. എക്കോണമി ക്ലാസ് ടിക്കറ്റെടുത്ത് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനാകില്ലെന്ന് ക്രൂ അംഗങ്ങള്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.

പ്രകോപിതയായ സ്ത്രീ തര്‍ക്കത്തിലേര്‍പ്പെട്ടു. സീറ്റ് മാറണമെന്ന് ക്യാബിന്‍ ക്രൂ നിര്‍ബന്ധ പിടിച്ചതോടെ അംഗത്തെ ഇടിച്ചു. തടയാനെത്തിയ മറ്റൊരു ക്രൂ അംഗത്തെ ശരീരത്തില്‍ തുപ്പുകയും ചെയ്തു. പിന്നീട് ഏറെ നേരം യുവതി പ്രശ്‌നമുണ്ടാക്കി. യുവതിയെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തര്‍ക്കം മൂത്തതോടെ യുവതി വസ്ത്രമഴിച്ച് അര്‍ധനഗ്‌നയായി വിമാനത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വസ്ത്രം ധരിക്കാനും സീറ്റില്‍ ഇരിക്കാനും ക്രൂം അംഗങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ക്യാപ്റ്റന്‍ ഇടപെട്ടു. യാതൊരു രക്ഷയുമില്ലേല്‍ കെട്ടിയിടാന്‍ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ ബലമായി പിടികൂടി പിന്‍സീറ്റില്‍ കെട്ടിയിട്ടാണ് മുംബൈ വരെ എത്തിച്ചത്. വിമാനം ഇറങ്ങിയ ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

45 കാരിയായ ഇറ്റാലിയന്‍ വനിത പൗലാ പെറൂച്ചിയോ വിസ്താര വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയത്. യാത്രക്കാരിയെ തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെറൂച്ചിയോ മദ്യലഹരിയിലായിരുന്നവെന്നും അധികൃതര്‍ പറഞ്ഞു. അന്ധേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോര്‍ട്ട് പൊലീസ് ടിച്ചെടുത്തു, കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു. പെറൂച്ചിയോയുടെ മെഡിക്കല്‍ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് യാത്രയ്ക്കിടെ ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സഹാര്‍ പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here