ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു 22 വയസ്സുകാരനായ ദിവാകര്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്

പുതുച്ചേരി ; ഫിറ്റ്നെസ് കോച്ചാണെന്ന വ്യാജേന നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ പരാതിയില്‍ പുതുച്ചേരി സൈബര്‍ക്രൈം പൊലീസ് പിടികൂടിയത്
മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറി(22)നെയാണ്. ഇയാള്‍ ഫിറ്റ്‌നെസ് കോച്ചെന്ന വ്യാജേനയാണ് സ്ത്രീകളുമായി സമൂഹ മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചിരുന്നത്. പിന്നീട് ഇതിന്റെ മറവിലാണ് തന്ത്രപൂര്‍വം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്യാന്‍ ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

 

ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു 22 വയസ്സുകാരനായ ദിവാകര്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ഫിറ്റ്നെസ് കോച്ചാണെന്നും ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉപദേശങ്ങള്‍ നല്‍കാമെന്നുമായിരുന്നു ഇയാളുടെ വാഗ്ദാനം. സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്നതോടെ മികച്ച ബോഡിഷേപ്പി(ആകാരവടിവ്)നായി ചില പ്രത്യേക വ്യായാമങ്ങളുണ്ടെന്നും ഇതിനായി നഗ്‌നചിത്രങ്ങള്‍ ആവശ്യമാണെന്നും പറയും. ചിത്രങ്ങല്‍ കിട്ടിയ ശേഷം മറ്റ് വെബ്‌സൈറ്റുകളില്‍ നിന്ന് വ്യായാമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് താന്‍ നിര്‍ദേശിക്കുന്നതാണെന്ന് പറഞ്ഞ് സ്ത്രീകള്‍ക്ക് കൈമാറും. ഇതനുസരിച്ച് വ്യായാമം ചെയ്യുന്നതോടെ ഫലം ലഭിക്കുമെന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല. ഇതിനു പിന്നാലെയാണ് നഗ്‌നരായി വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നത്.

 

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐ.ഡികള്‍ നിര്‍മിച്ചായിരുന്നു ദിവാകര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നത്. നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്നതിന് പിന്നാലെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ വ്യാജ ഐ.ഡികള്‍ നിര്‍മിക്കുന്നത്.
ഈ വ്യാജ ഐ.ഡികളില്‍നിന്ന് നേരത്തെ കൈക്കലാക്കിയ നഗ്‌നചിത്രങ്ങള്‍ സ്ത്രീകള്‍ക്ക് അയച്ചുനല്‍കും. താനുമായി പൂര്‍ണ നഗ്നയായി വീഡിയോ കോള്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ ചിത്രങ്ങല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് അടുത്ത ഭീഷണി. ഇത്തരത്തില്‍ ഇയാളുടെ ഭീഷണിസന്ദേശം ലഭിച്ച യുവതികളില്‍ ഒരാളാണ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയത്. വിവിധ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ നഗ്‌നചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. പീന്നീടാണ് പൊലീസ് അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്. പത്തിലേറെ സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് യുവാവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ നിലവില്‍ ഒരു യുവതി മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here