തിരുവനന്തപുരം: ഏക സിവിൽ കോഡ് ബില്ലിന്‍റെ കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് ശശി തരൂർ. ബില്ലിന് പിന്നിലെ ബി.ജെ.പിയുടെ രാഷ്ട്രീയ ഉദ്ദേശത്തിലും പ്രേരണയിലും വലിയ സംശയമുണ്ട്. ബിൽ ഏതെങ്കിലും വിഭാഗത്തിന്‍റെ അവകാശത്തെ ലംഘിക്കുകയാണെങ്കിൽ എതിർക്കും.
കരട് ഇറക്കിയശേഷം എന്താണ് അതിലുള്ളതെന്നും ഏതൊക്കെ സമുദായത്തെ ബാധിക്കുമെന്നതും ഏത് വിധത്തിലാണ് ബാധിക്കാൻ പോകുന്നതെന്നും മനസ്സിലാക്കണം. ഇതൊന്നും മനസ്സിലാക്കാതെ എങ്ങനെ സംസാരിക്കും. തനിക്ക് സി.പി.എമ്മിന് വേണ്ടിയോ ലീഗിന് വേണ്ടിയോ സംസാരിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.