മീററ്റ്: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹാറില്‍ യാത്രയ്ക്കിടെ കാര്‍ തടഞ്ഞ് നിര്‍ത്തി യുവതിയായ അമ്മയേയും 14 വയസുള്ള മകളേയും പീഡിപ്പിച്ച സംഭവത്തില്‍ പതിനഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. അഞ്ച് പേരടങ്ങുന്ന സംഘമാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് പീഡനത്തിനിരയായവര്‍ ബുലന്ദ്ഷാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളുമടങ്ങുന്ന കുടുംബം. ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് അഞ്ചംഗ സംഘം കാറിനെ ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ എന്തോ വസ്തുവില്‍ ഇടിച്ചതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയതായിരുന്നു. റോഡരികില്‍ ഒളിച്ചിരുന്ന അക്രമിസംഘം കാര്‍ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ യാത്രക്കാരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു.

സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

image

 

LEAVE A REPLY

Please enter your comment!
Please enter your name here