മസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് കോട്ടയം ചങ്ങനാശേരി സ്വദേശിയായ ലിന്‍സണ്‍ 119 ദിവസത്തിന് ശേഷം മോചിതനായി. ലിന്‍സന് മേല്‍ കുറ്റം ചുമത്തിയിരുന്നില്‌ളെന്നും അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നും പൊലീസ് അറിയിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ലിന്‍സനെ വിട്ടത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ നാട്ടിലേക്കുമടങ്ങുന്നത് വൈകും.
കഴിഞ്ഞ ഏപ്രില്‍ 20നാണ് സലാല ബദര്‍ അല്‍ സമാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് എറണാകുളം അങ്കമാലി കറുകുറ്റി അസീസി നഗര്‍ സ്വദേശി റോബര്‍ട്ടിന്റെ മകള്‍ ചിക്കുവിനെ (27) സലാലയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്. നൈറ്റ് ഡ്യൂട്ടിയായിരുന്ന ചിക്കു ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ജീവനക്കാരനായ ലിന്‍സന്‍ അന്വേഷിച്ചത്തെിയപ്പോഴാണ് ചിക്കുവിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്തെിയത്. കാതുകള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. കൊല്ലപ്പെടുമ്പോള്‍ ചിക്കു ഗര്‍ഭിണിയുമായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ലിന്‍സനെയും സമീപ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയെയും തെളിവെടുപ്പിന് വിളിപ്പിച്ചത്. പാക്കിസ്ഥാന്‍ സ്വദേശിയെ വിട്ടയച്ചെങ്കിലും ലിന്‍സനെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. മെയ് ഒന്നിന് ചിക്കുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ ലിന്‍സന്‍ ഒപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അനുമതി നല്‍കിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്വദേശികളെയും വിദേശികളെയും അടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
ചിക്കുവിനെപ്പോലെ തങ്ങളെയും സ്‌നേഹിച്ചിരുന്ന ലിന്‍സന് ഒരിക്കലും അത്തരത്തിലുള്ള കൃത്യം ചെയ്യാനാകില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്ന് ലിന്‍സന്റെ മാതാപിതാക്കള്‍ പറഞ്ഞു.