വാഷിംഗ്ടണ്‍: വെള്ളിയാഴ്ച വൈകിട്ട് വാഷിംഗ്ടണ്‍ മാളില്‍ സ്ഥിതിചെയ്യുന്ന മേസീസ് സ്റ്റോറില്‍ കടന്നു കയറി അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു പോലീസ് സംശയിക്കുന്ന ഇരുപതുകാരനായ ടര്‍ക്കി വംശജനെ ശനിയാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു. നാലു സ്ത്രീകള്‍ സംഭവസ്ഥലത്തും, ഒരു പുരുഷന്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ഐലന്റ് കൗണ്ടി ഓക് ഹാര്‍ബറില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നു ഐലന്റ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ടര്‍ക്കിയില്‍ നിന്നുള്ള ആര്‍ക്കന്‍ സെറ്റിന്‍ എന്ന യുവാവ് ഓക് ഹാര്‍ബര്‍ ഹൈസ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്.

വെടിവെയ്പിനുള്ള കാരണം കണ്ടെത്താനായില്ലെങ്കിലും ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പ്രഥമിക അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞതെന്നു പോലീസ് പറഞ്ഞു. വെടിവെയ്പിനുശേഷം കാല്‍നടയായി രക്ഷപെട്ട പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞത് പോലീസ് വകുപ്പിന്റെ വിജയമാണെന്നു അധികൃതര്‍ അവകാശപ്പെട്ടു. മരിച്ചവരുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here