പത്തനംതിട്ട കോന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇന്നു രാവിലെയാണ് പത്തനംതിട്ട കോന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഐരവൺ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് മങ്കര- ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയ്ക്ക് കണ്ടെത്തിയത്. സാരമായി പരുക്കേറ്റ മറ്റൊരു പെൺകുട്ടി ആര്യ കെ. സുരേഷ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു പെൺകുട്ടിയുടെ മൃതദേഹം റയിൽവേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്. ട്രെയിൻ ഇടിച്ചതാണോയെന്ന് അറിവായിട്ടില്ല. ഇവർ ട്രെയിനിൽ നിന്ന് ചാടിയതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

രാവിലെ എട്ടു മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യാത്രക്കാരിൽ ഒരാൾ പൊലീസിൽ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നു പ്ലസ് ടു വിദ്യാർഥിനികളായ മൂന്നുപേരെ കാണാതായിരുന്നു. മരിച്ച കുട്ടിയുടെ കൈവെള്ളയിൽ ആതിര ആർ.നായർ, തിരുമല വീട്, ഐരവൻ (പിഒ), കോന്നി, പത്തനംതിട്ട എന്ന് എഴുതിയിരുന്നു. ഇതാണ് ഇവരെ തിരിച്ചറിയാൻ സഹായകരമായത്.

ഈ മാസം പത്തിനാണ് പെൺകുട്ടികളെ കോന്നിയിൽ നിന്നു കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ച് വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ കോന്നി പൊലീസ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

മാവേലിക്കരയിൽ നിന്ന് ഇവർ ട്രെയിൻ കയറിയെന്ന വിവരം മാത്രമാണ് ലഭ്യമായിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here