ഫളോറിഡ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവയ്പ്പ് നടത്തിയയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക സമയം ഇന്നു പുലര്‍ച്ച ഫോര്‍ട്ട് ലോഡര്‍ഡയ്ല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.

ടെര്‍മിനല്‍ 2ലെ ബാഗേജ് ഏരിയയിലേയ്ക്ക് അതിക്രമിച്ചു കടന്ന അക്രമി യാത്രക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചിതറിയോടി. വീണ്ടും വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാസേന ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. എസ്റ്റബാന്‍ സാന്റിയാഗോ എന്നയാളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഇവിടെ നിന്നുള്ള വിമാനങ്ങള്‍ ഫളോറിഡയിലെ മറ്റു വിമാനത്താവളത്തിലേയ്ക്ക് വഴിതിരിച്ചു വിട്ടു. സംഭവത്തില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here