ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകന്‍, മുഹമ്മദ് അലി ജൂനിയറും വംശീയ വിവേചനത്തിന്റെ ഇര. മുസ്‌ലിമായതിന്റെ പേരില്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡെര്‍ഡെല്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി ഏഴിനായിരുന്നു സംഭവം.
‘നിങ്ങള്‍ മുസ്‌ലിംആണോ’ എന്ന് ചോദിച്ചാണ് ഇമിഗ്രേഷന്‍ അധികൃതര്‍ ചോദിച്ചതെന്ന് അലി ജൂനിയര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഈ പേര് കിട്ടിയതെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. മുസ്ലിമാണെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ക്രിസ് പറഞ്ഞു. വിമാനത്താവളത്തില്‍ മതമേതാണെന്ന് ചോദിക്കപ്പെടുന്ന അവസ്ഥ പരിതാപകരമാണെന്ന് പ്രതികരിച്ച ക്രിസ് അലി ജൂനിയര്‍ ഇതിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചു.
അലിയുടെ ആദ്യ ഭാര്യ, ഖലീല കമാഷോഅലിയെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പക്ഷേ, അലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചതുകൊണ്ട് ഇവരെ കടത്തിവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here