ഡാളസ്: കേരളമാകെയുള്ള കേരളീയരുടെ അറിവും, കഴിവും കേരളത്തിന്റെ സമഗ്ര വികസനത്തിനു ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലോക കേരള സഭയിലേക്ക് യു.പി.എ മേനോനെ പ്രത്യേകം ക്ഷണിച്ചുകൊണ്ടു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

യുക്രെയിന്‍ ഇന്ത്യന്‍ ഫാര്‍മ അസോസിയേഷന്‍ പ്രസിഡന്റും, ലീഡിംഗ് മെഡിക്കല്‍ സെന്‍ഡേഴ്‌സ് കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ (എറണാകുളം മെഡിക്കല്‍ സെന്റര്‍) തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന യു.പി.ആര്‍ മേനോന്‍ ആലുവ യു.സി കോളജില്‍ നിന്നു ബിരുദവും, ഒഡീഷ മെഡിക്കല്‍ സെന്ററില്‍ നിന്നും ഓര്‍ത്തോപീഡിക്‌സില്‍ മെഡിക്കല്‍ ബിരുദവും നേടി.

ലുപിന്‍, ഹിമാലയ തുടങ്ങിയ ഫാര്‍മ കമ്പനികളെ പ്രതിനിധീകരിക്കുന്ന മേനോന്‍ യുക്രെയിന്‍, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിവരുന്നു. ഡാളസിലുള്ള ഒഴിവുകാല വസതിയിലും താമസിക്കാന്‍ സമയം കണ്ടെത്തുന്ന മേനോന്റെ നിയമനം ലോക കേരള സഭയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ജനുവരി 12,13 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാതെ വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ലോക കേരള സഭ രൂപീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഇതിനെക്കുറിച്ച് വ്യക്തമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സണ്ണി മാളിയേക്കല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here