![hydroxychloroquine.1.608259](https://i0.wp.com/keralatimes.com/wp-content/uploads/2020/05/hydroxychloroquine.1.608259.jpg?resize=623%2C350&ssl=1)
വാഷിംഗ്ടൺ: കൊവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന് കഴിയുമെന്നും രണ്ടാഴ്ചയായി താൻ അത് കഴിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെ എതിർത്ത് യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) രംഗത്തെത്തിയത്.ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്നോ കൊവിഡിനെതിരെ ഈ മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നോ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എഫ്.ഡി.എ പറയുന്നത്. അവസ്ഥ ഇതായിരിക്കെ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഇത്തരത്തിൽ പറയുന്നത് ജനങ്ങളിൽ തെറ്റിദ്ദാരണ ഉണ്ടാക്കുമെന്നു എഫ്.ഡി.എ ചൂണ്ടിക്കാട്ടി.ക്ലിനിക്കൽ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമേ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് നൽകാനാകൂ എന്നും അവർ പറഞ്ഞു.
ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡിന് ബെസ്റ്റാണെന്നും അതിന് ഏറ്റവും നല്ല ഉദാഹരണം താനാണെന്നുമാണ് ട്രംപ് പറഞ്ഞത്. അതേസമയം, അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേക്ക് അടുക്കുകയണ്. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.