ദുബൈ: തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് അധികൃത
രുടെ മുന്നറിയിപ്പ്. ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തിയാൽ ജീവനക്കാരന് 1000 ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കും. തൊഴിലാളികളുടെ പരാതി ലഭിച്ചാൽ തൊഴിലുടമ നടപടി നേരിടേണ്ടി വരും.

യു.എ.ഇ ഫെഡറൽ നിയമപ്രകാരം ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യമായി ശമ്പളം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. മാസശമ്പളക്കാർക്ക് മാസത്തിൽ ഒരിക്കലും മറ്റുള്ളവർക്ക് രണ്ടാഴ്ചയിലൊരിക്കലെങ്കിലും വേതനം നൽകിയിരിക്കണം. ശമ്പളദിവസം കഴിഞ്ഞ് 10 ദിവസം പിന്നിട്ടാൽ അത് വേതനം വൈകിക്കുന്നതായി കണക്കാക്കും. ശമ്പളം നൽകേണ്ട ദിവസം കഴിഞ്ഞ് ഒരുമാസത്തിലേറെ ശമ്പളം വൈകിയാൽ നിയമപ്രകാരം അത് ശമ്പള നിഷേധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നൂറിൽ താഴെ ജീവനക്കാരുള്ള തൊഴിലുടമ 60 ദിവസം കഴിഞ്ഞും ശമ്പളം നൽകിയില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ഇതിന് പുറമെ, തൊഴിലുടമയുടെ സ്ഥാപനത്തിന് നിയമനത്തിനായി വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here