ദുബൈ: പ്രാദേശിക വെല്ലുവിളികൾ നേരിടാൻ അറബ് ലോകത്തിെൻറ ഐക്യത്തിന് ആഹ്വാനം ചെയ്ത് യു.എ.ഇ. കാബിനറ്റ് സഹമന്ത്രി ഖലീഫ ഷഹീൻ അൽമരാരാണ് ഇക്കാര്യം അറിയിച്ചത്. അറബ് ലീഗ് മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻപത്തേക്കാളേറെ ഐക്യത്തോടെ നിൽക്കേണ്ട സമയമാണിത്. ആരോഗ്യ പ്രതിസന്ധിയെ അതിജീവിക്കാനും വാക്സിൻ വിതരണം വേഗത്തിലാക്കാനും അറബ് ഐക്യം അനിവാര്യമാണ്. പലസ്തീൻ വിഷയം, സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം, അറബ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ, ഇറാഖ്, ലിബിയ, യെമൻ, സുഡാൻ, സിറിയ എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ യു.എ.ഇയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കി.

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന അറബ് നിലപാടിനൊപ്പമാണ് യു.എ.ഇയും. ഇതിനെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും ചർച്ച പുനരാരംഭിക്കുകയും ചെയ്യണം. സൗദിയിലെ പൗരൻമാരെ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണത്തെ അപലപിക്കുന്നു. ഈ വിഷയത്തിൽ സൗദിക്ക് യു.എ.ഇയുടെ പൂർണ ഐക്യദാർഡ്യം. സൗദിയുടെ സുരക്ഷക്കെതിരായ എല്ലാ നടപടികളെയും യു.എ.ഇ എതിർക്കുന്നു. അബു മൂസ, ലെസെർ ടൺബ്, ഗ്രേറ്റർ ടൺബ് എന്നീ വിഷയങ്ങളിൽ ഇറാൻ സാമാധാനപരമായ ചർക്ക് തയാറാകണം. യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള റിയാദിെൻറ കരാർ സ്വാഗതം ചെയ്യുന്നു.

സിറിയൻ പ്രശ്നത്തിൽ ഏതൊരു രാഷ്ട്രീയ പരിഹാരത്തിനുമൊപ്പമാണ് യു.എ.ഇ. സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അറബ് ലോകത്തിെൻറ പിന്തുണ അനിവാര്യമാണ്. ലിബിയയിലെ സമാധാനത്തിന് എക്സിക്യൂട്ടീവ് അതോറിറ്റി രൂപവത്കരിച്ചത് അഭിനന്ദനാർഹമാണ്.

ഐക്യരാഷ്ട്ര സഭയുടെ നയങ്ങൾക്കനുസൃതമായ മറ്റ് വഴികളും ഇവിടെ നോക്കുന്നുണ്ട്. ഇറാഖിനെ അസ്ഥിരപ്പെടുത്തുന്ന നടപടികളെ യു.എ.ഇ അപലപിക്കുന്നു. ഇറാഖിെൻറ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടലുകളെ എതിർക്കുന്നു. സുഡാനെ തീവ്രവാദ പട്ടികയിൽ നിന്നൊഴിവാക്കാനുള്ള യു.എസ് തീരുമാനം സ്വാഗതാർഹമാണ്.

ലോകത്തെ എല്ലാരാജ്യങ്ങളും തമ്മിൽ സമാധാനം, സഹിഷ്ണുത എന്നിവ വളർത്താനാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്നും അൽമരാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here