മസ്കത്ത്: കഴിഞ്ഞ മൂന്നുമാസക്കാലത്തിലധികമായി അടഞ്ഞുകിടക്കുന്ന മത്രയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനുള്ള അനുമതി പ്രതീക്ഷിച്ച് കച്ചവടക്കാരും തൊഴിലാളികളും. കടകൾ അടയുകയും വരുമാനം നിലക്കുകയും ചെയ്തതോടെ വ്യാപാരികളും തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രയാസങ്ങളിൽ അമർന്നുകഴിഞ്ഞു. കടകളും സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയാൽ സ്വദേശികളും വിദേശികളും കൂടുതൽ വന്നുേചരാൻ സാധ്യതയുണ്ടെന്നും രോഗം പടരാൻ സാധ്യത ഏറെയുണ്ടെന്നതും പരിഗണിച്ചാണ് മത്ര സൂഖിെൻറ നിയന്ത്രണം എടുത്തുമാറ്റാത്തത്. അതോടൊപ്പം മത്രയിൽ ഗല്ലികൾ ധാരാളമുള്ളതിനാൽ ആളുകൾ കൂടിക്കലരാൻ സാധ്യത കൂടുതലാണെന്നും സാമൂഹിക അകലം പാലിക്കാൻ കഴിയില്ലെന്നും അധികൃതർ വിലയിരുത്തുന്നു. കടകൾ അടഞ്ഞുകിടക്കുന്നതിനാലും വരുമാനം വറ്റിയതിനാലും മത്ര സൂഖിലെ വ്യാപാരികളും ജോലിക്കാരും ഏറെ പ്രയാസം അനുഭവിക്കുന്നതായും മത്രയിലെ വ്യാപാരിയായ സക്കീർ പറയുന്നു. മത്രയിലെ വ്യാപാരികളിലും േജാലിക്കാരിലും 50 ശതമാനത്തിലധികം മലയാളികളാണ്. കട തുറക്കൽ വൈകുന്നത് കണക്കിലെടുത്ത് നിരവധി പേർ നാട്ടിലേക്ക് പോയിട്ടുണ്ട്.

കടബാധ്യതയടക്കമുള്ള പ്രയാസങ്ങളുള്ളവർ നാട്ടിൽ പോകാനും കഴിയാതെ വിഷമിക്കുകയാണ്. ജീവനക്കാരും കട നടത്തിപ്പുകാരുമായ നിരവധി പേർ ഏറെ പ്രയാസത്തിൽ തന്നെയാണ്. കട മേൽവാടകക്ക് നടത്തിപ്പിനെടുത്തവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. കരുതി വെക്കാൻ കാര്യമായി ഒന്നും കഴിയാത്ത ഇത്തരക്കാർ കടകൾ അടഞ്ഞതോടെ വൻ പ്രതിസന്ധിയിലാണ്. മത്ര സൂഖിലേക്കുള്ള പ്രവേശന കവാടത്തിൽ പൊലീസ് വെച്ച ബാരിക്കേഡുകൾ നോക്കി നെടുവീർപ്പിടാൻ മാത്രമാണ് ഇവർക്ക് കഴിയുന്നത്. കടയുടമകൾ പലർക്കും ആദ്യമാസങ്ങളിൽ ജീവനക്കാരെ സഹായിക്കാനും ആനുകൂല്യങ്ങൾ നൽകാനും കഴിഞ്ഞിരുന്നു. ഇപ്പോൾ ഇവരും സാമ്പത്തിക പ്രയാസത്തിലാണ്. പലരും സാമൂഹിക പ്രവർത്തകർ വിതരണം ചെയ്യുന്ന കിറ്റുകൾ കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. എന്നാൽ, ചാർേട്ടഡ് വിമാന സർവിസുകൾ ആരംഭിച്ചതോെട സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധ അതിലേക്ക് നീങ്ങിയതിനാൽ കിറ്റ് വിതരണം നിലച്ച മട്ടാണ്. കിറ്റുകൾക്കുവേണ്ടി നിരവധി അന്വേഷണങ്ങൾ വരുന്നതായി സക്കീർ പറഞ്ഞു.

മത്രയിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് രണ്ട് പെരുന്നാൾ സീസണിലും സ്കൂൾ സീസണിലുമാണ്. വ്യാപാരികളുടെ കടബാധ്യതകളും മറ്റും തീർക്കുന്നതും സീസൺ കച്ചവടത്തിൽ നിന്നാണ്. ഒമാനി വസ്ത്രങ്ങൾ തയ്ക്കുന്ന ടെയ്ലർമാരും സീസൺ കച്ചവടം നഷ്ടപ്പെട്ടതിെൻറ വിഷമത്തിലാണ്. കട തുറന്നാൽ തന്നെ എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് അറിയില്ലെന്നും വ്യാപാരികൾ പറയുന്നു. കടകൾ തുറക്കുന്നതോടെ ഉടമകൾ വാടക ചോദിക്കാൻ വരുമെന്ന് േപടിക്കുന്നവരുമുണ്ട്. തുറന്നാൽ തന്നെ സൂഖ് സാധാരണ ഗതി പ്രാപിക്കാൻ സമയമെടുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വീട്ടിൽ വെറുതെയിരുന്ന് പലർക്കും മാനസിക പ്രയാസങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. െഎസൊലേഷൻ കഴിഞ്ഞതോടെ പുറത്തിറങ്ങാൻ കഴിയുമെങ്കിലും രോഗം പടരുന്നത് പേടിച്ച് പലരും പുറത്തിറങ്ങാറുമില്ല. അടുത്ത ബലി പെരുന്നാൾ സീസണ് മുെമ്പങ്കിലും കടകൾ തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മത്രയിൽ സ്ഥാപനം നടത്തുന്ന ഇരിക്കൂർ സ്വദേശി ഇസ്ഹാഖ് പറഞ്ഞു. ബലിപെരുന്നാൾ സീസണിലും തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

ജോലിയില്ലാത്തതിനാൽ നിരവധി പേർ നാട്ടിലേക്ക് പോയിട്ടുണ്ട്. ജോലിയും ശമ്പളവുമില്ലാത്തതിനാൽ ഒമാനിൽ തങ്ങാൻ കഴിയാത്തതിനാലാണ് പലരും നാടണഞ്ഞത്. വ്യായാമത്തിന് പോലും ആളുകൾ പുറത്തിറങ്ങാത്ത സ്ഥിതിയുണ്ട്. ലോക്ഡൗൺ തുടങ്ങിയതുമുതൽ കെട്ടിടങ്ങളുടെ ടെറസുകൾ സജീവമാണ്. രാവിലെയും വൈകീട്ടും രാത്രിയുമൊക്കെ നിരവധി ടെറസുകളിലാണ് വ്യായാമം നടത്തുന്നത്. പുറത്തുപോവാൻ അനുവാദമുണ്ടെങ്കിലും റൂമിലും ടെറസിലുമായി പുറത്തിറങ്ങാതെ കഴിയുകയാണ് നിരവധി പേരെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ജീവിത ശൈലിയിൽ തന്നെ മാറ്റമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here