മസ്കത്ത്: ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായത് 113 ശതമാനത്തിെൻറ വർധന. ആഭ്യന്തര മന്ത്രിയും ഇ-സെൻസസ് 2020െൻറ ചെയർമാനുമായ സയ്യിദ് ഹമൂദ് അൽ ബുസൈദി വാർത്തസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. സെൻസസിെൻറ അന്തിമ റിപ്പോർട്ടിന് സുൽത്താൻ അംഗീകാരം നൽകിയതിെൻറ പശ്ചാത്തലത്തിലാണ് വാർത്തസമ്മേളനം നടന്നത്.
സെൻസസ് റിപ്പോർട്ട് പ്രകാരം ഒമാനിലെ മൊത്തം ജനസംഖ്യ 44,71,148 ആണ്. ഇതിൽ 27.31 ലക്ഷം പേർ സ്വദേശികളും 17.39 ലക്ഷം പേർ വിദേശികളുമാണ്. സ്വദേശികളുടെ ജനസംഖ്യയിൽ പത്ത് വർഷത്തിനിടെയുണ്ടായത് 40 ശതമാനത്തിെൻറ വർധനവാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
2010ലാണ് ഇതിന് മുമ്പ് സെൻസസ് നടന്നത്. അന്ന് മൊത്തം ജനസംഖ്യ 27.73 ലക്ഷമായിരുന്നു. പത്ത് വർഷത്തിനിടെ മൊത്തം ജനസംഖ്യയിലുണ്ടായത് 60 ശതമാനത്തിെൻറ വർധനയാണ്. പുതിയ സെൻസസ് പ്രകാരവും മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. 2010ലെ സെൻസസ് പ്രകാരം 7.75 ലക്ഷമായിരുന്ന മസ്കത്തിലെ ജനസംഖ്യ പുതിയതിൽ 13.02 ലക്ഷമായാണ് ഉയർന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.