അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരാക്രമണവും വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി രംഗത്ത്. പത്താന്‍കോട്ട്, ഉറി ഭീകരാക്രമണത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും സൈന്യത്തിന്റെ ജീവന്‍ കൊണ്ടു മോദി പന്താടുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി. രാജ്യം അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. എന്നാല്‍ മനസാക്ഷി മരവിച്ച സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ആന്റണി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ 25 സൈനികരാണ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. ഒരുമാസത്തിനിടെ രണ്ടു സൈനികരുടെ മൃതദേഹം വികൃതമാക്കപ്പെട്ടു. എന്നാല്‍ ഇതൊക്കെ തടയാന്‍ ആവശ്യമായ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം സര്‍വകാല റെക്കോര്‍ഡിലായെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം കടുത്ത നീരസം കാണിക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here