പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ആറ് മാസത്തിനിടെ മൂന്ന് തവണ ബിര്‍ള, സഹാറ ഗ്രൂപ്പുകളില്‍ നിന്നും മോദി കോടികള്‍ കൈപ്പറ്റിയെന്നും 2013 ല്‍ 2.5 കോടി രൂപ വാങ്ങിയതിന് ആദായനികുതി വകുപ്പ് രേഖകളുണ്ടെന്നും രാഹുല്‍ ആരോപിച്ചു. ഗുജറാത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

 എന്നെ നിങ്ങള്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. നിങ്ങള്‍ക്ക് എന്നെ അഭിമുഖീകരിക്കാന്‍ കഴിയില്ല. അതിന്റെ കാരണം എനിക്കറിയാം. ആറ് മാസത്തിനിടെ ഒമ്പത് തവണ നരേന്ദ്ര മോദിക്ക് പണം നല്‍കിയതായി സഹാറയുടെ ആളുകള്‍ അവരുടെ ഡയറിയില്‍ പറയുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here