ന്യൂഡൽഹി: രാജ്യത്ത് കയറ്റുമതി വിലക്കിന് ഭാഗികമായി ഇളവുകൾ അനുവദിച്ചതോടെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ വസ്ത്രമായി ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകൾ കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി. മാസത്തിൽ 50 ലക്ഷം പി.പി.ഇ കിറ്റ് യൂനിറ്റുകളായിരിക്കും കയറ്റുമതി ചെയ്യുക.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പി.പി.ഇ കിറ്റ് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കയറ്റുമതിക്കുള്ള നിയന്ത്രണം ഭാഗികമായി ഒഴിവാക്കിയ സാഹചര്യത്തിൽ രാജ്യത്തുനിന്ന് പി.പി.ഇ കിറ്റുകൾ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചതായും മാസത്തിൽ 50 ലക്ഷം പി.പി.ഇ കിറ്റുകൾ കയറ്റുമതി ചെയ്യുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) അറിയിച്ചു. പി.പി.ഇ കിറ്റുകൾ ഒഴികെ മറ്റു സുരക്ഷ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിയന്ത്രണം തുടരും.

മേയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് നിന്ന് 50 ലക്ഷം യൂണിറ്റ് പി.പി.പി കിറ്റുകൾ കയറ്റുമതി ചെയ്യുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

Boosting Make in India exports, Personal Protection Equipment (PPE) medical coveralls for COVID-19 have been allowed with a monthly export quota of 50 lakh. pic.twitter.com/qpebJvqXuy

— Piyush Goyal (@PiyushGoyal) June 29, 2020

LEAVE A REPLY

Please enter your comment!
Please enter your name here