കാസർക്കോട് : കാഞ്ഞങ്ങാട് സി പി എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ഒൗഫ് (27) ആണ് കൊല്ലപ്പെട്ടത്. ഔഫിനെതിരെ ലീഗുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
കൊലയ്ക്കു പിന്നിൽ മുസ്ലിംലീഗാണെന്ന് സി പി എം ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ലീഗിന് സ്വാധീനമുള്ള പ്രദേശത്ത് ഏറ്റ തോൽവിയാണ് സംഘർഷത്തിലേക്കും കൊലയിലേക്കും വഴിവച്ചത്.


സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ എൽ ഡി എഫ് ഹർത്താലചരിക്കുകയാണ്.
യൂത്ത് ലീഗ് നേതാവ് ഇർഷാദ് ഉൾപ്പെടെ മൂന്ന് മുസ്ലിംലീഗുകാർക്കെതിരെ കേസുടത്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here