കൊച്ചി : സംസ്ഥാനത്ത് മാഫിയാ, ക്രിമിനൽ സംഘങ്ങൾ സജീവമായതായി ഇന്റലിജൻസ് റിപ്പോർട്ട്. ഭൂമാഫായാ സംഘങ്ങളും പലിശാമാഫിയയുമാണ് സജീവമായിരിക്കുന്നത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മാഫിയാ സംഘങ്ങൾ തലപൊക്കാൻ കാരണമെന്നാണ് ഇന്റലിജൻസിന്റെ റിപ്പോർട്ട്.

മയക്കുമരുന്ന് വ്യാപാരം സംസ്ഥാനത്ത് വൻതോതിൽ വർദ്ധിച്ചിരിക്കയാണ്. ഗ്രാമീണ മേഖലയിൽപോലും ഗുണ്ടാ വിളയാട്ടവും പിടിച്ചുപറയും സജീവമായി. ഒരു മാസത്തിനിടയിൽ കോടികളുടെ മയക്കുമരുന്നാണ് കേരളത്തിൽ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്തേക്ക് എത്തുന്ന കഞ്ചാവ്, എൽ എസ് ഡി എന്നിവയുടെ രണ്ട് ശതമാനം പോലും പിടികൂടാനായിട്ടില്ല.

കൊള്ളപ്പലിശക്കാരും നാട്ടിൽ സജീവമായിരിക്കയാണ്. വൻതോതിൽ പലിശയ്ക്ക് പണം കൊടുക്കുന്ന അന്യസംസ്ഥാന മാഫിയയും കേരളത്തിൽ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here