തിരുവനന്തപുരം : കൊവിഡ് വാക്സിന്‍ സംസ്ഥാനത്ത് ഈ മാസം തന്നെ കിട്ടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ കിട്ടുകയെന്നും. എല്ലാ ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിഉപാധികളോടെ രാജ്യത്ത് ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സിനായ കൊവിഷീൽഡിന് അനുമതി നൽകാൻ ഇന്ന് ചേർന്ന വിദഗദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. നേരത്തെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ബ്രിട്ടനിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രേഖകൾ സമർപ്പിക്കാൻ സമിതി ആവശ്യപ്പെട്ടിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് സമർപ്പിച്ച രേഖകൾ സമിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് അനുമതിക്ക് ശുപാർശ ചെയ്തതെന്നാണ് വിവരം.കൊവിഷീൽഡ് വാക്സിന്‍ കൂടാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിനും അനുമതി നൽകാനാണ് സാദ്ധ്യത. സമിതിയുടെ ശുപാർശയിൽ ഡ്രഗ്സ് കൺട്രോളർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം നാളെ നടക്കാനിരിക്കുന്ന ഡ്രൈ റണ്ണിന് എല്ലാ നടപടികളും പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. കേരളത്തിലും ഓരോ സംസ്ഥാനത്തും മൂന്നിടങ്ങളിലായി 25 പേരിലാണ് വാക്സിൻ ട്രയൽ നടക്കുക.