കാസർകോട് : യു ഡി ഫ് ജാഥയ്ക്ക് വർണ്ണോജവലമായ തുടക്കം, മഞ്ചേശ്വരത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഐശ്വര്യകേരള യാത്രയ്ക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. ഐശ്വര്യ കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളെല്ലാം സന്നിഹിതരായിരുന്നു.
ശബരിമല തെരഞ്ഞെടുപ്പിൽ യുവതീ പ്രവേശന വിഷയവും സ പി എമ്മിന്റെ വർഗീയ പരാമർശങ്ങളും പ്രചാരണ ആയുധമാക്കാൻ യു ഡി എഫ് തീരുമാനിച്ചു. പാണക്കാട് തങ്ങളെ കാണാനെത്തുന്നതിനെ വിമർശിക്കുന്ന സി പി എം ബി ജെ പിയുടെ ഭാഷ കടമെടുത്തിരിക്കയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ശബരിമല വിധി സർക്കാർ ചോദിച്ചുവാങ്ങിയതാണ്. ഭക്തരുടെ ആഗ്രഹം നടത്താനല്ല സർക്കാർ ശ്രമിച്ചത്. വേഷം മാറ്റി പൊലീസിനെ സന്നിധാനത്ത് എത്തിച്ച സർക്കാരാണ് എൽ ഡി എഫി ന്റേത്. ഈ നിലപാടല്ല യു ഡി എഫിന്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആരോപണവും, ശബരിമലയും ഉയർത്തി സർക്കാർ വിരുദ്ധ നിലപാടുകൾ ശക്തിപ്പെടുത്താനാണ് കേരള സർക്കാർ ശ്രമിച്ചത്.
ജാഥ നാളെ പെരിയ ഇരട്ട കൊലപാതകം നടന്ന കല്യോട്ട് എത്തും. അവിടെ നിന്നുമാണ് കാസർകോട് ജില്ലയിലെ പ്രയാണം ആരംഭിക്കുക.
Regards