തിരുവനന്തപുരം: എന്‍സിപി വിട്ട് യുഡിഎഫിലെത്തിയ മാണി സി. കാപ്പനെ ഘടകകക്ഷിയാക്കുന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് കെപിസിസി അ4്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം മൂന്ന് സീറ്റുകള്‍ കാപ്പന്‍ പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും മുല്ലപ്പള്ളി തള്ളി.

ഹൈക്കമാന്‍ഡിന്റെ കല്‍പനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂ. ഹൈക്കമാന്‍ഡിനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തുമാത്രമേ അവരെ ഘടകകക്ഷിയാക്കാനാകൂ. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും കാപ്പന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ കാപ്പന്‍ മത്സരിക്കണമെന്ന നിര്‍ദേശമാണ് മുല്ലപ്പള്ളി ആദ്യം മുതല്‍ മുന്നോട്ട് വെയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here