കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പിതാവിനെതിരെയും വീണ്ടും ആക്ഷേപവുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ.
കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
‘മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു’ എന്നായിരുന്നു സുധാകരൻ പ്രസംഗത്തിനിടയിൽ പറഞ്ഞത്.